രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ട്രാപ് സംഘം പുറപ്പെട്ടതേ അതിൻ്റെ മുൻ നിരയിൽ നിന്ന് രാഹുലിനെ കടിച്ചുകീറിയിരുന്ന രണ്ട് ബിജെപി മഹാൻമാരിൽ ഒരാളായ കൃഷ്ണകുമാർ ഒരു കോഴി ശിരോമണിയാണ് എന്ന ആരോപണം പുറത്തു വന്നപ്പോൾ പാലക്കാട് വിട്ടതാണ് സിപിഎം. ഇനിയിപ്പോൾ പോൺ വീഡിയോ തിരഞ്ഞു നടക്കുന എസ്എഫ്ഐ, ഡിവൈഎഫ്ഐ കുണ്ടൻമാരേയും പൂക്കിപ്പിള്ളേരേയും ഇറക്കി ഒരു ഇൻ്റലകച്വൽ അശ്ലീല നീക്കത്തിനുള്ള ശ്രമത്തിലാണ് സിപിഎമ്മും ഒപ്പം ബിജെപിയും. ഇതിൻ്റെ ഭാഗമായി കഷ്ണകുമാറിൻ്റെ ഗോപികമാർ തങ്ങളുടെ കോഴികളുമായി രാഹുലിനെതിരെ വീടുവീടാന്തരം കയറി അമ്മമാരേ പെങ്ങൻമാരേ എന്ന് വിളിച്ച് അശ്ലീല പ്രചാരണം നടത്തുമ്പോൾ ഡിവൈഎഫ്ഐ- എസ്എഫ്ഐ പൂക്കീസ് അവരാത പ്രചാരണവുമായി വീടുവീടാന്തരം കയറിയിറങ്ങും. ബിജെപി - സിപിഎം സംയുക്ത അശ്ലീല പ്രചാരക സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്, സ്ത്രീകളും യുവാക്കളും ജാഗ്രത പാലിക്കുക എന്ന് നിയമപരമായി ഒരു മുന്നറിയിപ്പ് നൽകേണ്ട ഗുരുതരാവസ്ഥയിലാണ് പാലക്കാടുള്ളത്. പുറത്തു വന്നത് പ്രകാരം പാലക്കാട്ടെ ബിജെപി സംവിധാനത്തിൽ നിന്ന് വളർന്നു വന്നിട്ടുള്ള ഈ കൃഷ്ണകുമാർ ഒരാൾ മാത്രമല്ല കോഴി ശിരോമണികളായി ഉള്ളത് എന്നാണ്. മറ്റുള്ളവരുടെ തലയിൽ സ്ത്രീ വിഷയം കെട്ടി വച്ചും മറ്റുള്ളവരുടെ തോളിൽ സ്ത്രീ വിഷയം വച്ചുകെട്ടിക്കൊടുത്തും, പറഞ്ഞും എറിഞ്ഞും മനസുഖം നേടുന്ന സൈക്കോപ്പാത്തുകളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുന്ന പണിയിയിലാണ് ബി ജെ പിയും സിപിഎമ്മും.. സോഷ്യൽ മീഡിയകളിൽ വന്ന വാർത്തകൾക്കും പോസ്റ്റിങ്ങുകൾക്കും അശ്ലീലവും അവരാതവും പറയുന്ന സദാ ലോക്കൽ പാർട്ടി അനുയായി മുതൽ മുകളിലോട്ട് പരിശോധിച്ചാൽ ലൈംഗീക അരാചകത്വം ബാധിച്ച് മനോരോഗികളും ഞരമ്പ് രോഗികളുമായ പ്രജകളാൽ സമ്പുഷ്ടമാണ് കേരളമെന്ന് പണ്ടേ രാശി വച്ച് പറഞ്ഞത് സാക്ഷാൽ സ്വാമി വിവേകാനന്ദനാണ്. കേരളം ഒരു ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞു, ഇല്ല എന്നൊക്കെ രണ്ട് പക്ഷമുണ്ടെങ്കിലും ഇപ്പഴത്തെ സ്ഥിതിവച്ച് നോക്കിയാൽ സ്വാമി അങ്ങനെ പറഞ്ഞിരിക്കാനാണ് സാധ്യത കൂടുതൽ. അതിൽ ഭ്രാന്താലയത്തിന് മുൻപ് കാമ എന്ന് ചേർക്കാതിരുന്നതിന് സ്വാമിക്കെതിരെ കേസ് കൊടുക്കേണ്ടതാണ് പിള്ളേച്ചാ. ലോക്കൽ ഞരമ്പൻമാർ സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല അപ്പികൾ വാരിയെറിഞ്ഞ് തലക്കുത്തിമറിയുന്ന ഇക്കാലത്ത് രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക സാമുദായിക നേതാക്കളുടെയും മാനസികാവസ്ഥ കൂടി ഞരമ്പൻ അണികളുടെ നിലവാരത്തിലേക്ക് ഉയരുന്ന മഹനീയ മുഹൂർത്തമാണ് ഇപ്പോൾ. രാഹുൽ മാങ്കുട്ടത്തിൽ എന്ന തീപ്പൊരി യുവ നേതാവ്, പീഢനമെന്നിപ്പോൾ അവകാശപ്പെടുന്ന പഴയ ലൈംഗീക ചുറ്റിക്കളിയിൽ പെട്ടതിൻ്റെ ഫലമായി സാംസ്ക്കാരിക വിചാരണയ്ക്ക് വിധേയനാകുകയാണ്. ആ സാമൂഹിക ജനകീയ വിചാരണകൾ തുടരുമ്പോൾ മാന്യതയുടെ മുഖവുമായി ഇളിച്ചു കുരച്ച് ചാടുന്നവരുടെ മുഖത്തേക്ക് സ്പോട്ട് ലൈറ്റ് അടിച്ചു നോക്കുമ്പോഴാണ് അവരെ ബാധിച്ചിട്ടുള്ള ഞരമ്പ് രോഗം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നത്. രാഹുൽ കോഴിയാണ് കാളയാണ് എന്നൊക്കെ പറഞ്ഞ് തരം താണ കമൻ്റ് ഇടുന്നത് മുതൽ കോഴിയേയും വിത്തുകാളയേയും ചുമന്ന് പിടിച്ച് ബിജെപിയും സിപിഎമ്മും അനുസാരികളും ചേർന്ന് പ്രസ്താവനകളും പ്രതിഷേധ പ്രകടനവും വരെ നടത്തുന്ന കാഴ്ചയും കേരളം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ നടക്കണമെങ്കിൽ കേരളം വിജയൻ തന്നെ ഭരിക്കണം. കാരണം വീട്ടിൽ മറ്റേപ്പണി സൂക്ഷിക്കുന്ന കാരണഭൂതൻമാർ നാട് ഭരിച്ചാൽ നാട്ടിലും മറ്റേ പണി വിളയും എന്ന് ഇടുക്കിയിലെ വൺ ടു ത്രീ വെടിക്കാരൻ മണി പറഞ്ഞിട്ടുണ്ട്. മണിയെത്ര വെടിവെച്ചിരിക്കുന്നു !
അതൊക്കെ പോട്ടെ, പാലക്കാട്ടെ സദാചാര സംഘചാലകൻ ഭാര്യയുടെ അനിയത്തിക്ക് പോലും സ്വൈര്യം കൊടുക്കാത്ത പരക്കോഴിയാണ് എന്ന് കോടതി വിധിച്ചിട്ടില്ല എന്നത് മാത്രമാണ് ചാലകൻ്റെ ആശ്വാസം. രാഹുലിനെ പാലക്കാട്ട് കാല് കുത്തിക്കില്ല എന്ന് പറഞ്ഞ ജില്ലാ നേതാവിൻ്റെ ഇണ്ടനടിക്കഥയും അൽപം പുറത്തു വന്നു കഴിഞ്ഞു. കക്ഷി പാലക്കാട് സനാതന പാർട്ടിയുടെ അധ്യക്ഷനാണ്. അനിയത്തി പെണ്ണിനെ പോലും അളുമ്പാൻ നടക്കുന്ന കിട്ണ കുമാറിനെയും ആവന്തിയേയും കൂട്ടി നടക്കുന്ന പ്രശാന്തനെയും മുന്നിൻ നിർത്തി രാഹുലിനെതിരെ കോഴിയേയും പൊക്കിപ്പിടിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ആ ബിജെപി ബ്രാൻഡ് മഹിളാമണികളെ സമ്മതിക്കണം. ഇവൻമാരേ രണ്ടിനേയും ചുമന്നു കോഴിയെ പിടിക്കാൻ നടന്ന മഹിളാ മോർച്ചക്കാർ ആ അണ്ണാച്ചികളുടെ ആരായിവരുമോ എന്തോ!
ചേട്ടാ കേസുണ്ടോ എന്ന് പത്രക്കാർ ചോദിച്ചാൽ കോടതി വിധിയുണ്ട് എന്നാണ് കിട്ണകുമാർ പറയുക. വിധിയിൽ സ്ത്രീ പീഢനത്തെ കുറിച്ച് പരാമർശമില്ലെന്ന് പറഞ്ഞാൽ ഒത്തിരി പരാതികൾ ഉണ്ടായിട്ടുണ്ട് എന്ന രസികൻ മറുപടിയാണ് ലഭിക്കുക. പക്ഷെ കിട്ണ കുമാറിന് ഒരു നാണവും മാനവും തോന്നിയില്ല എന്ന് മാത്രമല്ല
ഒത്തിരി പരാതി ഉണ്ടായിട്ടും ഈ കിട്ണകുമാർ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റായി വരെ വളർന്നു. സനാതന ധർമ പാർട്ടിയിൽ പീഢന വീരൻമാർ വരെ വളരെ മാന്യമായി വിലസുന്ന കാഴ്ച ആനന്ദകരമാണ്. എന്നിട്ട് അതേ കോഴി വേറൊരുത്തൻ്റെ കോഴിപ്പണിക്കെതിരെ പോരാടുന്ന മനോഹരധർമം എത്ര സുന്ദരമാണ്. കിട്ണകുമാറിനെതിരെ ഇപ്പോഴും പരാതി നിലനിൽക്കുന്നു എന്ന കോമഡിയും വച്ചാണ് പീഡിപ്പിച്ചിട്ടും തന്നെ കോടതി വെറുതെ വിട്ടേ എന്ന് പറഞ്ഞ് കിട്ണകുമാർ അഭിമാനം കൊള്ളുന്നത്. എത്ര വളച്ചുകെട്ടി പറഞ്ഞാലും കിട്ണകുമാർ ന് എതിരെയുള്ള പീഢന പരാതി ഇതുവരെ നിയമത്തിൻ്റെ മുൻപിൽ എത്താത്തത് സനാതന പാർട്ടിയുടെ ഇത്തരം വിഷയങ്ങളിലെ വിഷയാസക്തി എന്താണ് എന്ന് വ്യക്തമാക്കുന്നതാണ്. ഈ ധർമ്മ പാർട്ടിയാണ് രാഹുലിൻ്റെ അധർമത്തെ പ്രതിരോധിക്കാൻ പടപൊരുതുന്നത്. വല്ലാത്ത കോമഡിയല്ലേ രാജീവാ, ചന്ദ്രശേഖരാ?അതൊക്കെപ്പോട്ടെ, സഹപാഠിക്ക് ഗർഭമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആർഷോയെ ഒക്കെ മുന്നിൽ നിർത്തി, മുകേഷ്, ഗണേഷ്, മന്ത്രി ശശി, പി.എസ്.ശശി, പി.കെ.ശശി, തോമാച്ചൻ, ബേബിച്ചൻ, ബിനോയ് തുടങ്ങിയ സത്ഗുണ സമ്പന്നരെ ഒക്കെ പങ്കെടുപ്പിച്ച് പാലക്കാട്ട് രാഹുലിനെതിരെ വീട് കയറി പ്രചാരണം നടത്തുമെന്നാണ് ഡിവൈഎഫ്ഐ പ്രഖ്യാപനം. പുതിയ ഒരു എസ്എഫ്ഐ പ്രസിഡൻ്റ് ചെക്കൻ വന്ന് ജെയ്ക്കിനെ വരെ കടത്തിവെട്ടി പാലക്കാടിന് യെന്താ വെള എന്ന് ചോദിക്കുന്നതും കണ്ടു. നേരേ ചൊവ്വേമലയാളം പറയാൻ അറിയാത്ത ഒണ്ണാക്കൻമാരൊക്കെയാണ് വിപ്ലവ പാർട്ടിയുടെ കൂടാരത്തിലുള്ളത്. എന്നാൽ ഇവറ്റകൾ വല്ലതും കിഡ്ണ കുമാരനെതിരെയോ റിപ്പോർട്ടർ ചാനലിലെ ബെഡ് റൂം സ്പെഷലിസ്റ്റുകളെ കുറിച്ചോ വല്ലതും പറഞ്ഞോ? സമരം നടത്തിയോ? എന്താ മുണ്ടിയില്ല ?എങ്ങനെ മുണ്ടും ? പാതിരാത്രി എങ്ങാനും സൂര്യനുദിച്ചാലോ?
Did the CPM and BJP merge in Palakkad after Kitnakumaran's chicken charm became apparent? Why has the intensity against Rahul decreased?